Nava Kerala Local Government 2022

നവകേരള തദ്ദേശകം 2022

നവകേരള തദ്ദേശകം 2022 പരിപാടിയുടെ ഭാഗമായി പത്തനംതിട്ടയില്‍ ജില്ലാതല യോഗത്തിൽ സംവദിച്ചു.

തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തില്‍ നവീകരണം ആവശ്യമുണ്ട്. എല്ലാം മാറ്റത്തിന് വിധേയമാണ്. ശാസ്ത്ര സാങ്കേതിക വിദ്യയെ കൂട്ടുപിടിച്ചുള്ള നവീകരണമാണ് തദ്ദേശ സ്ഥാപനങ്ങളില്‍ ആവശ്യം.

തദ്ദേശ സ്ഥാപനങ്ങള്‍ വാര്‍ഷിക പദ്ധതിലെ ചെലവ് ഊര്‍ജിതപ്പെടുത്തണം. മാലിന്യ മുക്ത കേരളത്തിനായി എല്ലാ തലത്തിലുള്ള തദ്ദേശ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കണം. 14-ാം പദ്ധതി സമീപനരേഖയുടെ കരട് 18 ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരാഴ്ചയ്ക്കകം തദ്ദേശ സ്ഥാപനങ്ങളുടെ അഭിപ്രായങ്ങള്‍ നല്‍കണം.

വ്യക്തതയോടെ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കണം. മൂന്നു മന്ത്രിമാര്‍ വരെ കൈകാര്യം ചെയ്തിരുന്ന തദ്ദേശവകുപ്പ് ഒരു വകുപ്പിലാക്കിയ ഏകീകരണത്തിലൂടെ വലിയ മാറ്റങ്ങള്‍ വികസന കാര്യത്തില്‍ ഉണ്ടാകും. തൊഴിലുറപ്പും കുടുംബശ്രീയും തദ്ദേശഭരണ വകുപ്പിന്റെ ഭാഗമായിട്ടുണ്ട്. വിവിധ വകുപ്പുകളിലായി ചിതറിക്കിടന്ന 37000 ത്തോളം ജീവനക്കാര്‍ ഒരു കുടക്കീഴിലായി. ഏകീകൃത വകുപ്പില്‍ ഭരണമല്ല വേണ്ടത്. കൃത്യമായതും സമയബന്ധിതമായ സേവനം ജനങ്ങള്‍ക്ക് പ്രദാനം ചെയ്യുകയെന്നതാണ് ലക്ഷ്യം. പൗരന്റെ അവകാശങ്ങള്‍ നിഷേധിക്കാതെ നല്‍കണം.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷനായി. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷരുടെ പ്രതിനിധികളായ അഡ്വ.ടി.സക്കീര്‍ ഹുസൈന്‍( നഗരസഭകള്‍), ആര്‍. തുളസീധരന്‍പിള്ള (ബ്ലോക്ക് പഞ്ചായത്ത്), പി.എസ്. മോഹനന്‍ (ഗ്രാമപഞ്ചായത്ത്), നഗരകാര്യ ഗവ. സെക്രട്ടറി ബിജു പ്രഭാകര്‍, പഞ്ചായത്ത് അഡീഷണല്‍ ഡയറക്ടര്‍ എ.പി. അജിത്കുമാര്‍, ഗ്രാമവികസന ജോയിന്റ് ഡവലപ്‌മെന്റ് കമ്മീഷണര്‍ ജി.കൃഷ്ണകുമാര്‍, നഗരകാര്യ ഡെപ്യൂട്ടി ഡയറക്ടര്‍ മുഹമ്മദ് ഹുവൈസ്, തദ്ദേശവകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടറുടെ ചുമതലയുള്ള ഡെപ്യൂട്ടി ഡവലപ്‌മെന്റ് കമ്മീഷണര്‍ എന്‍. ഹരി എന്നിവര്‍ സംസാരിച്ചു